കൊച്ചിയില്‍ സുനാമി ഇറച്ചി പിടികൂടിയ സംഭവം; ഇറച്ചി കൊണ്ടുവന്നതും സൂക്ഷിച്ചതും പഴയതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയെന്ന് ജുനൈസിന്റെ മൊഴി

 

കൊച്ചി : കളമശേരിയിയിലെ ചിക്കന്‍ വിതരണകേന്ദ്രത്തില്‍ നിന്നും സുനാമി ഇറച്ചി പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. നേരത്തെ അറസ്റ്റിലായ ജുനൈസിന്റെ സഹായി നിസാബാണ് അറസ്റ്റിലായത്. മണ്ണാര്‍ക്കാട് സ്വദേശിയാണ് നിസാബ്.  അറസ്റ്റിലായവരുടെ ഞെട്ടിക്കുന്ന മൊഴിയും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

ഇറച്ചി കൊണ്ടുവന്നതും സൂക്ഷിച്ചതും പഴയതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് എന്നാണ് ജുനൈസിന്റെ മൊഴി. കൊച്ചിയില്‍ 50 കടകളുമായി ഇടപാട് നടത്തിയിട്ടുണ്ട്. വീട്ടില്‍ നിന്ന് പിടികൂടിയ ബില്ലുകളിലുള്ള കടകളുമായി ഇടപാട് ഉണ്ടായിട്ടുണ്ട്. വിലക്കുറവിലാണ് ഇറച്ചി നല്‍കിയത്. തമിഴ്‌നാട്ടില്‍ നിന്നാണ് ഇറച്ചി എത്തിച്ചതെന്നും ജുനൈസ് പൊലീസിന് മൊഴി നല്‍കിയി.

അതേസമയം ജുനൈസിനെ രണ്ട് മണിക്ക് കോടതിയില്‍ ഹാജരാക്കും. ജുനൈസിനെതിരെ ഐപിസി 328 വകുപ്പ് ചേര്‍ത്തു. ജീവന് അപകടമുണ്ടാവുമെന്നറിഞ്ഞ് മാരകമായ വിഷം നല്‍കുന്നതുമായി ബന്ധപ്പെട്ട വകുപ്പാണ് ഇത്.